വിളപ്പില്‍: വഴിയോരങ്ങള്‍ മാലിന്യ കേന്ദ്രങ്ങളായതോടെ ഗ്രാമീണ പാതകള്‍ തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളായി. നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യ മാംസാവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന നായ്ക്കളാണ് പ്രദേശമാകെ ഭീതിപരത്തുന്നത്. വഴിയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും നായ്ക്കളെ ഭയന്ന് നിരത്തിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
ജംഗ്ഷനുകളെല്ലാം നായ്ക്കളുടെ താവളമായി മാറിയിട്ടുണ്ട്. പൊതു മാര്‍ക്കറ്റുകളിലെ മല്സ്യമാംസാവശിഷ്ടങ്ങള് കടിച്ചെടുത്ത് റോഡിലൂടെ ഓടുന്ന നായ്ക്കള്‍ പലപ്പോഴും ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരെ അപകടപ്പെടുത്തുന്നു. കടകള്‍ക്ക് മുന്നിലെ മാലിന്യം മാറ്റാത്തതിനാല്‍ വഴിയാത്രക്കാര്‍ക്കും കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ചില കടകള്‍ക്ക് മുന്നിലിട്ട് മാലിന്യം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയും പൂര്‍ണ്ണമായും കത്താതെ കിടക്കുന്നതും പരിസരത്താകെ ദുര്ഗന്ധമുണ്ടാക്കുന്നുമുണ്ട്.
മലയിന്‍കീഴ് കുണ്ടമണ്‍കടവ് റോഡില്‍ ഇരുവശത്തുമായി മാലിന്യ കവറുകള്‍ കൊണ്ടിടുന്നതിന് അറുതിവന്നിട്ടില്ല. കരിപ്പൂര്‍ പെട്രോള്‍പമ്പിന് സമീപത്ത് റോഡിനിരുവശത്തും കുണ്ടമണ്‍കടവ് പാലത്തിലും മാലിന്യം കൊണ്ടിടുന്നത് പതിവായിട്ടുണ്ട്. കരിപ്പൂരില്‍ മാലിന്യം തള്ളുന്നവരെ കുടുക്കാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല.
മാലിന്യ പൊതികള്‍ കൊണ്ട് ഗ്രാമീണ റോഡുകള്‍ നിറഞ്ഞതോടെ തെരുവ് നായ്ക്കളുടെ പട തന്നെ ഈ ഭാഗങ്ങളിലുണ്ട്. ഒറ്റയ്ക്ക് നടന്നു പോകാനാകാത്ത വിധം നായ് ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. മലയിന്‍കീഴില്‍ മണിയറവിള, ബ്ലോക്ക് ആഫീസ് ജംഗഷ്ന്, അണപ്പാട്, മലയിന്‍കീഴ് ജംഗ്ഷന്, പൊതുമാര്‍ക്കറ്റ് ജംഗ്ഷന്, പാലോട്ടുവിള എന്നീ സ്ഥലങ്ങളിലാണ് തെരുവ് നായ് ശല്യം രൂക്ഷം. വിളപ്പിലില്‍, പേയാട്, വാഴവിളാകം, കാവുവിള, വെള്ളൈക്കടവ്, പുളിയറക്കോണം, വിളപ്പില്‍ശാല മാര്‍ക്കറ്റ് ജംഗ്ഷന്, മലപ്പനംകോട് എന്നീ സ്ഥലങ്ങളില്‍ മാലിന്യം കുന്നുക്കുട്ടിയിട്ടുണ്ട്. മാറനല്ലൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട ഊരൂട്ടമ്പലം പൊതുമാര്‍ക്കറ്റില്‍ മാലിന്യനീക്കം മുടങ്ങിക്കിടക്കുകയാണ്. രണ്ട് എല്‍പി, യുപി സ്ക്കൂളുകള്‍ മാര്‍ക്കറ്റിന് സമീപത്താണുള്ളത്. ദുര്‍ഗന്ധം പടര്‍ത്തി കിടക്കുന്ന മാലിന്യനിക്ഷേപം വിവിധ ബസ് സ്റ്റോപ്പുകള്ക്കടുത്തുമുണ്ട്. അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴക്കാലമായതോടെ പ്രദേശത്ത് സാംക്രമികരോഗങ്ങള്‍ പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. വിളപ്പില്‍ശാല പൊതുമാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. മാലിന്യങ്ങളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മലിന ജലം പൊതു ഓടയില്‍ കെട്ടിക്കിടക്കുന്നത് പരിസരത്താകെ ദുര്‍ഗന്ധത്തിന് കാരണ മാകാറുണ്ട്.’മിനി പ്ലാന്റ്’ സ്ഥാപിച്ച് മാലിന്യ നീക്കം നടത്താമെന്ന അധികൃതരുടെ വാഗ്ദാനം ഇപ്പോഴും പാലിക്കപ്പെടാതെ കിടക്കുകയാണ്. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യനീക്കം നടത്താനായാല്‍ തെരുവ് നായ്ക്കളുടെ ശല്യത്തിന് അറുതിയുണ്ടാകുന്നതോടൊപ്പം ജനങ്ങള്‍ക്ക് ഭീതിയില്ലാതെ കഴിയാനുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: