കൊഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ തിജിത്തില് ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ കൊന്നു. പോരാട്ടത്തില്‍ കരസേനാ മേജര്‍ വീരമൃത്യു വരിച്ചു. മൂന്നു സൈനികര്‍ക്ക് പരിക്കുണ്ട്. പോരാട്ടത്തിനിടെ ഒരു നാട്ടുകാരന് വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ല. ടെറിറ്റോറിയല്‍ ആര്‍മി 164ാം ബ്രിഗേഡിലെ മേജര്‍ ഡേവിഡ് മാന്ലണ് ആണ് വീരമൃത്യു വരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തോടെ കൊഹിമയില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെ ലാപ്പയിലാണ് സംഭവം. നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (ഖപ്ലാങ്ങ് വിഭാഗം) യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം എന്നീ ഭീകരസംഘടനകളിലുള്ളവരാണ് കൊല്ലപ്പെട്ടത്.
ഭീകരര്‍ ഇറങ്ങിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് മേജറുടെ നേതൃത്വത്തില്‍ ഇറങ്ങിയതാണ് സൈന്യം. തെരച്ചിലാരംഭിച്ചയുടന് തന്നെ ഭീകരര്‍ സൈനികര്‍ക്കു നേരെ ഗ്രനേഡെറിഞ്ഞു. ഇതിലാണ് മേജര്‍ മരിച്ചത്. സൈന്യം തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: