കണ്ണൂര്‍: കെഎംസി, കെസി പ്രശ്നം രമ്യമായി പരിഹരിക്കുക, കെഎംസി പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കുക, ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് നിയന്ത്രിക്കുക, മതിയായ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ അനുവദിക്കുക, പെര്‍മിറ്റില്‍ അനുവദിച്ച കേന്ദ്രത്തില്‍ മാത്രം ഓട്ടോ പാര്‍ക്ക് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം മൂന്ന് ദിവസം പിന്നിട്ടു. കണ്ണൂര്‍ കോര്‍പറേഷനില്‍ ഏറക്കാലമായി നിലനില്‍ക്കുന്ന തൊഴില്‍ പ്രശ്നത്തില്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കോര്പറേഷന് പരിധിയിലെ എല്ലാ ഓട്ടോറിക്ഷകള്‍ക്കും മാനദണ്ഡം പാലിക്കാതെ കെസി നമ്പര്‍ നല്‍കിയതോടെ ഇപ്പോള്‍ മുഴുവന്‍ ഓട്ടോ തൊഴിലാളികളെയും ബാധിച്ചിരിക്കുകയാണ്. ഓട്ടോ റിക്ഷകളുട പാര്ക്കിങിന്റെയും ചാര്‍ജിന്റെയും കാര്യത്തില്‍ തീരുമാനമെടുക്കാതെ കോര്പറേഷന് അധികാരികളുടെ നിര്‍ദ്ദേശം മാത്രം കണക്കിലെടുത്താണ് ആര്‍ടിഒ തീരുമാനമടുത്തത്. ഈ തീരുമാനം കൊണ്ട് ഓട്ടോ തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന തൊഴിലും കൂലിയും നഷ്ടപ്പെടുമെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. പി.പുരുഷോത്തമന് (ബിഎംഎസ്), സതീഷ്ബാബു (ഐന്‍ടിയുസി), നൗഫല്‍ (എസ്ടിയു), ഷാനിദ് അലി (എസ്എടിയു) എന്നിവര്‍ ഇന്നലെ സത്യഗ്രഹമനുഷ്ഠിച്ചു. റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു. ലൈറ്റ് മോട്ടോര്‍ സംഘ് (ബിഎംഎസ്) ജില്ലാ സക്രട്ടറി സി.കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. മെഹമൂദ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: