തലശ്ശേരി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും കേസ് രേഖകളും സിബിഐ കോടതിയില്‍ ഹാജരാക്കുന്നതിനായി ജില്ലാ കോടതിയില്‍ നിന്നും കൊച്ചിയിലേക്ക് കതിരൂര്‍ പോലീസ് കൊണ്ടുപോയി. 120 പേജുള്ളതാണ് കുറ്റപത്രം. കൊലചെയ്യപ്പെട്ട മനോജ് ഓടിച്ചിരുന്ന മാരുതി ഓംനി വാനും ഒന്നാം പ്രതി വിക്രമന് ഉപയോഗിച്ചിരുന്ന ബൈക്കും കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കതിരൂര്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ഏപ്രില്‍ 10 മുതല്‍ മനോജ് വധക്കേസ് സിബിഐ കോടതി മുമ്പാകെയാണുള്ളത്. 2014 സെപ്തംബര്‍ 1 ന് രാവിലെയാണ് മനോജിനെ സിപിഎം ക്രിമിനല്‍ സംഘം പതിയിരുന്ന് ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനും ഉള്‍പ്പെടെ 25 പ്രതികളാണ് കേസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: