തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടിയിലെ ഉന്നതനേതാക്കളെ ഉള്‍പ്പെടുത്താനുള്ള നീക്കം ഹീനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിനു പിന്നില്‍ മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു.
അപലപനീയമായ ഈ നീക്കത്തിനെതിരെ ബഹുജന പ്രതിഷേധം ഉയര്‍ത്താന്‍ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. കേസില്‍ അറസ്റ്റിലായ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ച് ചോദ്യംചെയ്യുകയാണ്. എല്ലാ നിയമവ്യവസ്ഥകളും കാറ്റില്‍പ്പറത്തിയുള്ള അന്വേഷണം പ്രഹസനമാണെന്നും സര്‍ക്കാര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് തിരിച്ചറിയണമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഹീനമായ രാഷ്ട്രീയ ലകഷ്യങ്ങള്ക്കായി സി.പി.എമ്മിനെതിരെ നടത്തുന്ന ഗൂഢാലോചനയും, കള്ളകേസ് ചുമത്തുന്ന നടപടികളും അവസാനിപ്പിക്കണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: