ന്യൂദല്‍ഹി: രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഉണ്ടാകുന്ന ഏത് ഭീഷണിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സന്നദ്ധമാണെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. ഒരു യുദ്ധത്തിന് ഏതു സമയത്തും രാജ്യം തയ്യാറാണെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന ഭീഷണി കൂടാതെ രാജ്യത്തിനകത്തു നിന്ന് ഉണ്ടാവുന്ന ഭീഷണി ഒരുമിച്ചു നേരിടാന്‍ സൈന്യം തയ്യാറാണ്. ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കും. ഇതിന്റെ ഭാഗമായി പര്‍വത പ്രദശങ്ങളില്‍ പ്രത്യേകം പരിശീലനം ലഭിച്ച സേനാ വിഭാഗത്തെ നിയമിക്കും. എന്നാല്‍ ഇതിന് ചില കടമ്പകള്‍ കൂടി ബാക്കിയുണ്ടെന്നും, പുതിയ ആളുകളുടെ നിയമന, പരിശീലനം തുടങ്ങിയ കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് നടത്തുന്ന സോഷ്യല്‍ മീഡിയ പ്രചാരണം കാശ്മീരിലെ യുവാക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. എന്നിരുന്നാലും അത് വിജയിക്കില്ലെന്നും ബിപിൻ റാവത്ത് പറഞ്ഞു. കശ്മീർ പ്രശ്നം ഉടൻ മെച്ചപ്പെടുമെന്നും അദ്ദേഹം ഉറപ്പു നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: