തിരുവനന്തപുരം: പാലക്കാട് ഗോവിന്ദാപുരത്തെ അംബ്ദകര്‍ കോളനിയില്‍ താമസിക്കുന്ന ദളിത് കുടുംബാംഗങ്ങളെ അയിത്തമാരോപിച്ച് ഒറ്റപ്പെടുത്തുകയും, അവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കുകയും ചെയ്ത സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സഹോദരന് അയ്യപ്പന് നടത്തിയ പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികവും ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ പ്രബുദ്ധ കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ഗോവിന്ദാപുരത്തെ ദളിത് കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അവരുടെ സാമൂഹികമായ ഒറ്റപ്പെടുത്തല്‍ അവസാനിപ്പിക്കണമെന്നുംരമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: