ചേര്‍ത്തല: സിപിഎം അക്രമം തുടരുന്നു. സേവാഭാരതിയുടെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തകര്‍ത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിമരങ്ങളും കാത്തിരിപ്പ് കേന്ദ്രങ്ങളും അക്രമികള്‍ നശിപ്പിച്ചു.
മാടക്കല്‍, കുറ്റിക്കാട്ട് എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ചിരുന്ന സേവാഭാരതിയുടെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തല്ലി തകര്‍ത്തു. അരീപ്പറമ്പ്, കുറുപ്പംകുളങ്ങര എന്നീ പ്രദേശങ്ങളിലും കൊടികള്‍ വ്യാപകമായി നശിപ്പിച്ചു. ഉഴുവ പുതിയകാവില്‍ കൊടിമരങ്ങളും ഫഌക്സുകളും തകര്‍ത്തു.
ദല്‍ഹിയില്‍ സീതാറാം യെച്ചൂരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സിപിഎം ക്രിമിനലുകള്‍ പ്രതിഷേധ പ്രകടനത്തിനിടെ ബിഎംഎസ് താലൂക്ക് കാര്യാലയം തല്ലിതകര്‍ക്കുകയും ഇവിടെ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് നഗരസഭ പ്രദേശത്ത് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകള്‍ അടഞ്ഞുകിടന്നു.
പരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. തുടര്‍ന്ന് നടന്ന സമ്മേളനം ബിഎംഎസ് ജില്ലാസെക്രട്ടറി സി. ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. രാജശേഖരന്, ട്രഷറര്‍ ബിനീഷ് ബോയി, ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ അരുണ്‍.കെ. പണിക്കര്‍, എം.എസ്. ഗോപാലകൃഷ്ണന്, ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ അഡ്വ. പി. രാജേഷ്, എ.എന്‍. പങ്കജാക്ഷന്, എന്‍. വേണുഗോപാല്‍, ഡി. ജ്യോതിഷ്, പി.കെ. ബിനോയ്, പി. പുരുഷന്, സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: