രാജാക്കാട്: രാജാക്കാട് ടൗണില്‍ സര്‍ക്കാര്‍ഭൂമി കൈയേറി സ്ഥാപിച്ച കാണിക്കവഞ്ചി മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ദേവികുളം സബ് കളക്ടര്‍ നിര്‍ദ്ദേശിച്ചു. മമ്മട്ടിക്കാനം ജുമാമസ്ജിദിന്റെ പേരില്‍ കഴിഞ്ഞ ആറാം തിയതിയാണ് രാജാക്കാട് ടൗണില്‍ പഞ്ചായത്ത് ഭൂമിയ്ക്ക് സമീപമുള്ള പുറമ്പോക്ക് കൈയേറി കാണിക്കവഞ്ചി സ്ഥാപിച്ചത്. മുന്‍കൂട്ടി നിര്‍മ്മിച്ച കാണിക്കവഞ്ചി ഒറ്റ രാത്രികൊണ്ടാണ് ഇവിടെ സ്ഥാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഹിന്ദുഐക്യവേദി ദേവികുളം സബ്കളക്ടര്‍ക്ക് പരാതി നല്കി. ഇതേത്തുടര്‍ന്ന് പഞ്ചായത്ത്, റവന്യൂ അധികൃതരോട് സബ് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കാണിക്കവഞ്ചി സ്ഥാപിച്ചവരെയും ഹിന്ദുഐക്യവേദി ഭാരവാഹികളെയും ഇന്നലെ ഹിയറിങിന് വിളിപ്പിച്ചു. ഹിയറിങിലാണ് കാണിക്ക വഞ്ചി മൂന്ന് ദിവസത്തിനകം നീക്കാന്‍ ഉത്തരവായത്. മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള പള്ളിയുടെ പേരില്‍ കാണിക്കവഞ്ചി സ്ഥാപിച്ചതിനെതിരെ പോലീസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: