ന്യൂദല്‍ഹി: സിപിഎം ആസ്ഥാനത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പത്രസമ്മേളനം തടസപ്പെടുത്താനുള്ള ജനാധിപത്യവിരുദ്ധ ശക്തികളുടെ ശ്രമത്തെ അപലപിച്ച് ആര്‍എസ്എസ്. ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന സാമൂഹ്യവിരുദ്ധരെ സംഘം എതിര്‍ക്കുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ പ്രസ്താവിച്ചു.
എന്നാല്‍ ഇത്തരം സംഭവങ്ങളിലേക്ക് ആര്‍എസ്എസിനെ വലിച്ചിടാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ അപലപനീയമാണ്. സാമൂഹ്യവിരുദ്ധരെ പിന്തുണയ്ക്കുന്നത് ആര്‍എസ്എസിന്റെ രീതിയല്ല. രാജ്യം മുഴുവനും ആര്‍എസ്എസ് വളര്‍ന്നു പന്തലിക്കുന്നതിലുള്ള വേവലാതി മാത്രമാണ് സിപിഎമ്മിന്റെ ആര്‍എസ്എസ് വിരുദ്ധ പ്രചാരണത്തിന് പിന്നില്‍.
ഇതേസമയം തന്നെ കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ രീതിയില്‍ കമ്യൂണിസ്റ്റ് ആക്രമണങ്ങള്‍ തുടരുകയാണ്. അതിഭീകരമായ ആക്രമണങ്ങളാണ് സിപിഎം കേരളത്തില്‍ അഴിച്ചുവിടുന്നതെന്നും ഡോ. മന്‍മോഹന്‍വൈദ്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: