ടെഹ്റാന്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇരട്ട സ്ഫോടനം നടത്തിയ അഞ്ച് ഭീകരരുടെ പേരുകളും ഫോട്ടോയും മറ്റ് വിവരങ്ങളും ഇറാനിയന്‍ ഇന്റലിജന്‍സ് മന്ത്രാലയം പുറത്തുവിട്ടു.
ബുധനാഴ്ച ഇറാന് പാര്‍ലമെന്റിലും ആത്മീയ നേതാവ് ആയത്തുള്ള ഖൊമേനിയുടെ ശവകുടിരത്തിലും നടന്ന ഭീകരാക്രമണത്തില്‍ 17 പേര് കൊല്ലപ്പെടുകയും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വഹാബിയുമായി ബന്ധമുള്ള തക്ഫിരി ഗ്രൂപ്പ് ഭീകരരാണ് ആക്രമണം നടത്തിയത്.
2016 ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ഇവര്‍ ഇറാനിലെത്തിയത്. ഭീകര സംഘത്തിന്റെ ഉന്നത കമാന്‍ഡര്‍ അബു ആയിഷെയുടെ നേതൃത്വത്തിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചത്. വിവിധ നഗരങ്ങളില്‍ ഭീകരാക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: