കൊച്ചി: ക്രൈസ്തവ ദേവാലയങ്ങൡലെ ദിവ്യബലിക്ക് വൈന്‍ ഒഴിവാക്കാനാവില്ലെന്നും സമൂഹത്തെ നശിപ്പിക്കുന്ന മദ്യ സംസ്കാരം മാറ്റണമെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് സൂസപാക്യം. കെസിബിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇടത് സര്‍ക്കാരിന്റെ മദ്യ നയത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
വൈദികരുടെയും വിശ്വാസികളുടെയും എണ്ണമേറിയതോടെയാണ് വൈന്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ എക്സൈസിനോട് അനുമതി തേടിയത്. ആവശ്യപ്പെട്ടത്രയും ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കാനാവില്ലെങ്കില്‍ എക്സൈസ് അത് അറിയിക്കണമായിരുന്നു. അല്ലാതെ, വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് വികലമായി ചിത്രീകരിക്കുകയല്ലായിരുന്നു വേണ്ടത്.
താന്‍ മദ്യപാനിയാണെന്നും വാറ്റുകാരനുമാണെന്നുമൊക്കെ ഇതേത്തുടര്‍ന്ന് പ്രചാരണമുണ്ടായി. പക്ഷേ, അതൊന്നും കാര്യമാക്കുന്നില്ല. പണ്ടുകാലം മുതലേയുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായാണ് ഒരൗണ്‍സ് മാത്രം വൈന്‍ നല്‍കുന്നത്. ദൈവം സൃഷ്ടിച്ചത് എല്ലാം നല്ലതാണ്. അത് ദുരുപയോഗം ചെയ്താലാണ് കുഴപ്പം. ദിവ്യബലിക്ക് വൈന്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച് സൂസപാക്യം പറഞ്ഞു. വൈദികര്‍ മദ്യപിക്കുന്നുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
മദ്യനിയന്ത്രണം ഇടത്-വലത് മുന്നണികള്‍ തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്തിരുന്നതാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതുതന്നെയാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ സര്‍ക്കാരിന്റെ തീരുമാനം മദ്യലോബികളെ സഹായിക്കുന്നതാണ്. ഇതിനെതിരെ പ്രതിഷേധം അറിയിക്കുകയും മദ്യവിരുദ്ധ സംഘടനകളുമായി ചേര്‍ന്ന് സമരം തുടങ്ങുകയും ചെയ്യും.
മദ്യനിയന്ത്രണം വന്നപ്പോള്‍ മയക്കുമരുന്ന് ഉപയോഗം കൂടിയെന്നത് തെറ്റാണ്. സത്യത്തില്‍ കേസുകളുടെ എണ്ണം കൂടിയില്ലെങ്കിലും പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ അളവ് കൂടി. മദ്യലോബികളെ സഹായിക്കാനാണ് ഇത്തരം കള്ള പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: