കൊച്ചി: പട്ടികജാതി-പട്ടികവര്‍ഗവികസന വകുപ്പിന്റെ കീഴിലുള്ള പ്രിമെട്രിക് ഹോസ്റ്റലുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടിയെടുക്കാന്‍ വകുപ്പു ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം. പട്ടികവര്‍ഗ വികസനവകുപ്പു ഡയറക്ടര്‍ ഡോ. പി. പുകഴേന്തിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ജില്ലയില്‍ ഒമ്പത് പ്രീ മെട്രിക് ഹോസ്റ്റലുകളാണുള്ളത്. ഇവയെ യൂണീസെഫിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്റ്റലുകളാക്കാനുള്ള നടപടികളാണ് വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വാരിയത്തുനിന്ന് പന്തപ്രയിലേയ്ക്ക് പുനരധിവസിപ്പിക്കുന്ന 67 ആദിവാസി കുടുംബങ്ങള്‍ക്കുള്ള വനാവകാശ കൈവശരേഖ ഈ മാസം അവസാനത്തോടെ വിതരണം ചെയ്യാനും തീരുമാനിച്ചു. തീയതി പിന്നീട്. പന്തപ്രയില്‍ പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കുള്ള വീട്, കോളനിയിലേക്കുള്ള കുടിവെള്ളം, വൈദ്യുതി, റോഡ്, കമ്മ്യൂണിറ്റിഹാള്‍, കൃഷിസംരക്ഷണം എന്നിവയും യോഗം ചര്‍ച്ച ചെയ്തു.
ഭവനനിര്‍മാണത്തിനും കൃഷി ആവശ്യത്തിനും മരം വെട്ടാന്‍ കോളനി നിവാസികള്‍ക്ക് അനുവാദം നല്‍കും.
വീട് നിര്‍മാണത്തിന് 3.5 ലക്ഷം രൂപ വീതം ഒരു കുടുംബത്തിന് നല്‍കും. പന്തപ്ര കോളനിനിവാസികള്‍ ചേര്‍ന്ന് കോഓപറേറ്റീവ് സൊസൈറ്റി രൂപീകരിച്ച് ഭവനനിര്‍മ്മാണം എറ്റെടുക്കും.
കുടിവെള്ളത്തിനായി കോളനിയില്‍ കുളം നിര്‍മിച്ച ശേഷം പമ്പ് വഴി വീടുകളിലേക്ക് വെള്ളം വിതരണം ചെയ്യാമെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ ഷെയ്ക്ക് ഹൈദര്‍ ഹുസൈന് പറഞ്ഞു. കോളനികളിലെ വീടുകളിലേക്ക് വൈദ്യുത കണക്ഷന് നല്‍കാനു പദ്ധതി ചെലവു കണക്കാക്കാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെടും.
വന്യമൃഗശല്യം നേരിടാന്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കും. പന്തപ്രകോളനിയിലെ കുടുംബങ്ങള്‍ക്ക് ഓരോ സോളാര്‍ വിളക്ക് വീതം ഉടന്‍ വിതരണം ചെയ്യാനും തീരുമാനമായി. അംബേദ്കര്‍ സെറ്റില്‍മെന്റ് ഡെവലപ്മെന്റ് സ്കീമില്‍ ഉള്‍പ്പെടുത്തി കോളനിയുടെ വികസനപദ്ധതികള്‍ തയ്യാറാക്കാനും മൂവാറ്റുപുഴ െ്രെടബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: