കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഇടത് വലത് ഐക്യം. ന്യൂദല്‍ഹിയില്‍ സിപിഎം ആസ്ഥാനത്തുണ്ടായ സംഭവങ്ങളില്‍ പ്രതിഷേധിക്കാനാണ് ഇടത് വലത് കക്ഷികള്‍ കൈകോര്‍ത്തത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് നേരെയുണ്ടായ വധഭീഷണിയെക്കുറിച്ചുപോലും ചര്‍ച്ച ചെയ്യാതെയാണ് ഇരുകൂട്ടരും ഒന്നിച്ച് പ്രതിഷേധിച്ചത്.
എകെജി ഭവനിലുണ്ടായ സംഭവങ്ങള്‍ ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നു യോഗത്തില്‍ സംസാരിച്ച ഇടത് വലത് കൗണ്‍സിലര്‍മാരുടെ ശ്രമം. സംഭവവുമായി സംഘപരിവാറിനെ ബന്ധപ്പെടുത്തുന്നതിലൂടെ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഈ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ആരോപണങ്ങളുന്നയിച്ച ഇടത് വലത് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനിലെ തങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ വധഭീഷണിയെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. സിപിഎം കൗണ്‍സിലര്‍ അനില്‍കുമാര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയം ബിജെപി കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇടത് വലത് കൗണ്‍സിലര്‍മാര്‍ ഒന്നിച്ച് പാസ്സാക്കുകയായിരുന്നു.
അഡ്വ. ശരണ്യക്ക് നേരെയുണ്ടായ വധഭീഷണിയെക്കുറിച്ച് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന പി.കിഷന്‍ചന്ദിന്റെ ആവശ്യത്തെതുടര്‍ന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അനുമതി നല്‍കിയെങ്കിലും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ശരണ്യയുടെ പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു. പോലീസില്‍ പരാതി നല്‍കാനായിരുന്ന മേയറുടെ നിര്‍ദ്ദേശം പോലീസില്‍ പരാതി നല്കിയെന്നറിയിച്ചതോടെ തനിക്കും പരാതി എഴുതിത്തരാന്‍ മേയര്‍ നിര്‍ദ്ദേശിച്ചു.
ബിജെപി കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, ഇ. പ്രശാന്ത്കുമാര്‍, അനില്‍കുമാര്‍, സതീഷ്കുമാര്‍, ജിഷ ഗിരീഷ്, സിപിഎം കൗണ്‍സിലര്‍മാരായ എം. രാധാകൃഷ്ണന്, കെ.വി. ബാബുരാജ്, പത്മനാഭന്, ബിജുരാജ്, ലളിതപ്രഭ, യുഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ. പി.എം. സുരേഷ്ബാബു, അഡ്വ. പി.എം. നിയാസ്, സി. അബ്ദുറഹിമാന്, കുഞ്ഞാമുട്ടി, പി. ഉഷാദേവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: