കോട്ടയം: അധികാരത്തിന്റെ മറവില്‍ കോട്ടയം ജില്ലയിലെ വിവിധ കലാലയങ്ങളില്‍ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുകയാണെന്ന് എബിവിപി. പള്ളിക്കത്തോട് ഐടിഐയില്‍ മനപ്പൂര്‍വ്വം അക്രമം സൃഷ്ടിക്കാന്‍ എസ്എഫ്ഐ എബിവിപിയുടെ കൊടിമരം കത്തിക്കാന്‍ ശ്രമിച്ചു. അതു തടയാന്‍ വന്ന എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. വധഭീക്ഷണി മുഴക്കുകയും ചെയ്തു.
എബിവിപി പ്രവര്‍ത്തകരായ ശബരി, നോബിള്‍, അനന്തു എന്നിവരെ സാരമായ പരികളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനസംഭവമാണ് ഏറ്റുമാനൂര്‍ ഐടിഐയിലും അന്നു തന്നെ ഉണ്ടായത്. അധികാരത്തിന്റെ മറവില്‍ അക്രമത്തിലൂടെ ക്യാമ്പസുകളുടെ മേല്‍ ആധിപത്യം നേടാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെന്ന് എബിവിപി ജില്ലാകണ്‍വീനര്‍ അരുണ്‍ കെ.സി. ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: