കോട്ടയം: നീറിക്കാട്ട് നാല് വീടുകളില്‍ അതിക്രമം നടത്തി ഭീതിപരത്തിയ മോഷ്ടാക്കളില്‍ പ്രധാനികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാന്‍ കഴിഞ്ഞത് സേനയുടെ മികവിന്റെ തെളിവാണെന്ന് ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന് പറഞ്ഞു. രാത്രിയാണ് പോലീസിന്റെ സേവനം കാര്യക്ഷമമാകേണ്ടത്. അത് ഉള്‍ക്കൊണ്ട് സേനാംഗങ്ങള്‍ നീറിക്കാട്ട് പ്രവര്‍ത്തിച്ചു.
സംഭവം നടന്ന് 15 മിനിറ്റിനുള്ളില്‍ തന്നെ ഡിവൈഎസ്പി സഖറിയ മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞതാണ് മോഷ്ടാക്കളിലെ രണ്ടുപേരെ പിടികൂടാന്‍ സഹായകമായത്. പോലീസിന്റെ 16 വാഹനങ്ങളാണ് ഒരേസമയം അവിടെ എത്തിച്ചേര്‍ന്നത്. ജനങ്ങളെ കൂടുതല്‍ ജാഗരൂകരാക്കുകയെന്ന ലക്ഷ്യത്തില്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്ന രീതിയും ഇവിടെ വിജയകരമായി പരീക്ഷിച്ചു. ഷാഡോ ടീമിലെ അംഗങ്ങള്‍ സ്വന്തം വാഹനങ്ങളിലും മറ്റുമാണ് സ്ഥലത്ത് എത്തിച്ചേര്‍ന്നത്. വിവിധ സ്റേഷന് ഹൗസ് ഓഫീസര്‍മാരും എത്തുകയുണ്ടായി. മഫ്ടിയിലും, യൂണിഫോമിലുമായി പോലീസ് സേനാംഗങ്ങളെ ദ്രുതഗതിയില്‍ വിന്യസിക്കുന്നതിനും കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക റിവാര്‍ഡ് നല്‍കുമെന്നും എസ്.പി പറഞ്ഞു.
പോലീസ് സഹായ കേന്ദ്രങ്ങളുടെ നമ്പരുകള്‍ മൊബൈല്‍ ഫോണുകളില്‍ സ്പീഡ് ഡയലില്‍ ഉള്‍ക്കൊള്ളിച്ചാല്‍ ഇത്തരം അനിഷ്ടസംഭവങ്ങളുണ്ടാകുന്നപക്ഷം വളരെ പെട്ടെന്ന് അറിയിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: