കടുത്തുരുത്തി: പെരുവയില്‍ സിപിഎം പ്രതിഷേധ പ്രകടനത്തിനിടയില്‍ ബിജെപി ആഫീസും കൊടിമരവും തകര്‍ത്തു. ആക്രമണത്തിനിടയില്‍ കുഞ്ഞുമായി ആശുപത്രിയില്‍ പോയ സിഎസ്ഡിഎസ് പ്രവര്‍ത്തകനെയും സിപിഎമ്മുകാര്‍ കൈയേറ്റം ചെയ്തു. മുളക്കുളം തുരുത്തിപ്പളളി ജോമേഷി(27)നെയാണ് കൈയേറ്റം ചെയ്തത്.
സിപിഎം പാര്‍ട്ടി ഓഫീസ് പരിസരത്ത് നിന്നും പ്രതിഷേധ പ്രകടനവുമായി എത്തിയവര്‍ ബിജെപി ഓഫീസ് തല്ലിതകര്‍ക്കുകയായിരുന്നു. ഓഫീസിന്റെ വാതിലും ജനലുകളും തകര്‍ത്തു. തുടര്‍ന്ന് ടൗണില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരം ചവട്ടി മറിച്ചു. പതാക വലിച്ചുകീറി. ഈ സമയത്ത് ബൈക്കില്‍ സിഎസ്ഡിഎസ് പ്രവര്‍ത്തകനായ ജോമേഷ് പനി ബാധിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. റോഡില്‍ മറിഞ്ഞ് കിടന്ന കൊടിമരത്തില്‍ ജോമേഷിന്റെ ബൈക്ക് തട്ടി.ഇത് കണ്ട് പ്രകോപിതരായ സിപിഎമ്മുകാര്‍ ജോമേഷിനെ ബൈക്കില്‍ നിന്നും തളളിയിട്ട് മര്‍ദ്ദിച്ചത്. പരിക്കേറ്റ ജോമേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ഒരു മാസം മുമ്പ് സിഎസ്ഡിഎസ്-സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. പ്രശ്ന സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ്സംഘത്തെ സ്ഥത്ത് വിന്യസിച്ചിട്ടുണ്ട്.
തുരുത്തി: വാഴപ്പള്ളി പഞ്ചായത്തിലും ഇടത് ഭീകരത. ഡല്‍ഹി സംഭവത്തിന്റെ പേരില്‍ നടത്തിയ സിപിഎം പ്രതിഷേധത്തിന് ഇടയിലായിരുന്നു സംഭവം. സിപിഎംനേതാക്കള്‍ നയിച്ച പ്രകടനത്തിനിടയില്‍നിന്ന് ഒരുപറ്റം ചെറുപ്പക്കാര്‍ ജനങ്ങള്‍ കാണ്‍കെ കൊടിമരങ്ങളും ബോര്‍ഡുകളും തകര്‍ക്കുകയായിരുന്നു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് കുന്നക്കാടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്. മഞ്ജീഷ്, കുഞ്ഞുമോന് തുരുത്തി. റെജി തോട്ടായില്‍, സനല്‍കുമാര്‍, കെ.പി. ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: