കോട്ടയം: മഴശക്തിപ്പെട്ടതോടെ ജില്ലയില്‍ ഭീതിപരത്തി ഡെങ്കിപ്പനി പടരുന്നു. വൈറല്‍പനി ബാധി്തരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ 110 പേര്‍ക്ക് രോഗം ബാധിച്ചതയായിട്ടാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. ഒരു ദിവസം നാല് പേര്‍ക്ക് വീതം രോഗം സ്ഥിരീകരിക്കുന്നുണ്ട്. കൂടാതെ ആറില്‍ കൂടുതല്‍ ആളുകളെ സംശയത്തെ തുടര്‍ന്ന് ആശൂപത്രികളില്‍ പ്രവേശി്പ്പിക്കുന്നുണ്ട്.
ഡെങ്കിപ്പനി കൂടുതല്‍ മാരകമാവുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചില നവജാത ശിശുക്കളില്‍ രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്കിട്ടുണ്ട്. വൈറല്‍ പനി ബാധിതരുടെ എണ്ണവും കൂടുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം പനി ബാധിച്ച് 560 പേരാണ് ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ മാസം 6ന് ആരോഗ്യവകുപ്പിന്റ് കണക്കനുസരിച്ച് 170 പേര് മാത്രമാണ് പനി ബാധിച്ചെത്തിയത്.
ഡെങ്കിപ്പനിയ്ക്ക് കാരണമായ ഈഡീസ് കൊതുകകളുടെ സാന്ദ്രത കൂടിയിരിക്കാമെന്ന വിലയിരുത്തലാണ് ആരോഗ്യ വകുപ്പിനുളളത് .മലയോര മേഖലയിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റബ്ബര്‍, കൈതച്ചക്ക തോട്ടങ്ങള്‍ കൊതുകളുടെ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. ഈ സാഹചര്യത്തില്‍ കൊതുകളുടെ പെരുപ്പം ഉണ്ടാകാതെയിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണം. കൂടാതെ മാലിന്യങ്ങള്‍ കെട്ടികിടക്കാന്‍ അനുവദിക്കാതെ എത്രയും വേഗം നീക്കം ചെയ്യണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: