തിരുവനന്തപുരം: നിലനില്‍പ്പിനായി പച്ചക്കള്ളം മാത്രം പ്രചരിപ്പിച്ച് നിരന്തരം അക്രമം അഴിച്ചുവിടുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പച്ച നുണകളുടെ മൊത്തവ്യാപാരികളായി മാറിയ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പെരുമാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് നടത്തിയ ജില്ലാ ഹര്‍ത്താലിന്റെ ഭാഗമായി നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എകെജി ഭവനിലെ സംഭവത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കില്ലാത്ത പരാതിയാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ക്കുള്ളത്. കള്ളക്കഥ പ്രചരിപ്പിച്ച് സിപിഎം കേരളത്തില്‍ അക്രമം അഴിച്ചുവിട്ടതിനു പുറകില്‍ ഗൂഢാലോചനയുണ്ട്. ബുധനാഴ്ച മാത്രം നടന്ന സിപിഎം അക്രമങ്ങള്‍ക്കെതിരെ 258 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരളം സന്ദര്‍ശിക്കാനെത്തിയ മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെ പോലും വെറുതെവിട്ടില്ല. പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
ബോംബേറിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിയാനാകില്ല. സര്‍ക്കാര്‍ നിഷ്പക്ഷ സമീപനമല്ല സ്വീകരിക്കുന്നത്. നടക്കാത്ത ആക്രമണത്തിന്റെ പേരിലാണ് സിപിഎം പ്രവര്‍ത്തകര്‍ നാടെങ്ങും അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. സൈനികര്‍ക്കെതിരായ സിപിഎം നേതാക്കളുടെ ദേശവിരുദ്ധ പ്രസ്താവനകളാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. പി. കൃഷ്ണപിള്ളയുടെ പ്രതിമ തകര്‍ത്തെന്ന കുറ്റം ബിജെപിയുടെ തലയില്‍ വയ്ക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും പോലീസ് അന്വേഷണത്തില്‍ യഥാര്‍ഥ പ്രതികള്‍ സിപിഎമ്മുകാരാണെന്ന് തെളിഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. സി. ശിവന്‍കുട്ടി, അഡ്വ. ജെ.ആര്. പദ്മകുമാര്‍, കരമന ജയന്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. ആര്.എസ്. രാജീവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: