കൊച്ചി: ഒരിക്കല്‍ക്കൂടി രാജ്യസഭയിലെക്കു മത്സരിക്കാനുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മോഹത്തെ വെട്ടിയതിനു തൊട്ടു പിന്നാലെ പാര്‍ട്ടി കേരള ഘടകം അദ്ദേഹത്തെ വീണ്ടും തള്ളി.
കേരളത്തിലെ മദ്യനയത്തിന്റെ കാര്യത്തില്‍ യെച്ചൂരിയുടെ നിലപാടിനേ തീര്‍ത്തും തള്ളിയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ നയം പ്രഖ്യാപിച്ചത്.
കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍, അടഞ്ഞു കിടക്കുന്ന ഒറ്റ ബാറും എല്‍ഡിഎഫ് സര്‍ക്കാര്‍ തുറക്കില്ല എന്ന് യെച്ചൂരി പറഞ്ഞത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഏഴിന്. കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാനാണ് സിപിഎം ആഗ്രഹിക്കുന്നത്.
അതിനുള്ള നടപടികള്‍ ഘട്ടംഘട്ടമായി തീരുമാനിക്കും, എന്നു കൂടി പറഞ്ഞു വെച്ചിരുന്നു യെച്ചൂരി.
പൂട്ടിയ ഒറ്റ ബാറും തുറക്കില്ലെന്നാണ് യെച്ചൂരി പറഞ്ഞത്. എന്നാല്‍ പൂട്ടിയതിനേക്കാള് കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ അവസരമൊരുക്കുന്ന നയമാണ് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: