ന്യൂദല്‍ഹി: ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതല്ല കേന്ദ്ര സര്‍ക്കാര്‍ നയമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ”സാംസ്കാരിക വൈവിധ്യമുളള നാടാണ് ഇന്ത്യയെന്ന കാര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തെക്കുറിച്ച് കേരളഹൈക്കോടതി പുറപ്പെടുവിച്ച വിധി വായിച്ചു നോക്കൂ. ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തില്‍ ഒരിടപെടലും ഗവണ്മെന്റ് നടത്തിയിട്ടില്ല. സംശയലേശമന്യേയാണ് കേരളഹൈക്കോടതി ഇക്കാര്യത്തില്‍ വിധിപറഞ്ഞത്”, രാജ്നാഥ് സിങ് പറഞ്ഞു. ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വിജ്ഞാപനം ശരിയായി മനസ്സിലാക്കാത്തതു കൊണ്ടുണ്ടായ പ്രശ്നമാണിതെന്ന് രാജ്നാഥ് പറഞ്ഞു. ”ആളുകള്‍ അവരുടെ തെറ്റിദ്ധാരണ ക്രമേണ മനസ്സിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരാള്‍ എന്തു കഴിക്കണം, എന്തു ധരിക്കണം എന്നൊന്നും ഞങ്ങളുടെ പാര്‍ട്ടി പറയുന്നില്ല”, രാജ്നാഥ് വ്യക്തമാക്കി.
കശാപ്പിനായുളള കന്നുകാലിക്കച്ചവടം നിരോധിച്ചു കൊണ്ടുളള കേന്ദ്രവിജ്ഞാപനത്തിനെതിരെ കേരളനിയമസഭ ഇന്നലെ പ്രത്യേക നിയമസഭാ സമ്മേളനം കൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: