റിയാദ്: ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം ഇറാനാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഖുമൈനി വിപ്ലവം അരങ്ങേറിയതിന് ശേഷം 37 വര്‍ഷത്തിനിടെ ഇറാന് ഭരണകൂടം 12 രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ അക്രമണം നടത്തിയതായി ജുബൈര്‍ പറഞ്ഞു.
ലോകത്ത് ഇറാനിലാണ് ഏറ്റവും കൂടുതലായി ബോംബുകള്‍ നിര്‍മ്മിക്കുന്നത്. ഇറാന് നിര്‍മിക്കുന്ന ബോംബുകളില്‍ 90 ശതമാനവും ഭീകരവാദികളുടെ കൈകളിലാണ് എത്തുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഗള്‍ഫ് മേഖലക്ക് ഗുരുതരമായ ഭീഷണിയാണ് ഇറാന് സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലൂടെ ഉണ്ടാകുന്നത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇറാന് ഒഴിഞ്ഞു മാറാനാവില്ല. നയതന്ത്ര ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്ന ഇറാന്, അന്താരാഷ്ട്ര നിയമങ്ങള്‍ നിരന്തരം ലംഘിക്കുകയാണെന്നും ആദില്‍ അല്‍ജുബൈര്‍ ചൂണ്ടിക്കട്ടി.
ഒറ്റപ്പെട്ട നിലപാടിന്റെ ഭാഗമായല്ല ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നും കാലങ്ങളായി ഖത്തര്‍ പിന്തുടരുന്ന രാഷ്ട്രീയ നിലപാടുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: