അസ്തന: ഭീകരവാദത്തെ ചെറുക്കുന്നതിന് ലോകം ഒറ്റക്കെട്ടായി പൊരുതണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്തനയില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവത്ക്കരണം, ഭീകരരുടെ റിക്രൂട്ട്മെന്റ്, പരിശീലനം, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയില്‍ ഹരിഹാരം കാണാന്‍ സംയ്ക്ത പ്രയ്തനത്തിലൂടെ അല്ലാതെ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശങ്ങള്‍ക്കും മുല്യങ്ങള്‍ക്കും മേലുള്ള കടന്നു കയറ്റമാണ് ഭീകരതയെന്നും ഇതിനെതിരെ പോരാടാന്‍ എസ്.സി.ഒയ്ക്ക് കഴിയുമെന്ന വിശാസമുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് മോദിയുടെ പ്രസ്താവന.
ഊര്‍ജ്ജം, വിദ്യാഭ്യാസം, സുരക്ഷ, ധാതുക്കള്‍, വികസന പങ്കാളിത്തം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളില്‍ വ്യാപാരം നടത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ കുറിച്ചും മോദി പ്രത്യേകം പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: