കണ്ണൂര്‍: പുതിയ മദ്യനയം നടപ്പിലായാല്‍ ജില്ലയില്‍ 16 ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പൂട്ടിയ ഔട്ട്ലെറ്റുകളും തുറന്ന് പ്രവര്‍ത്തിക്കും. ഫോര്‍സ്റ്റാര്‍ പദിയിയുളള ആറും ത്രീസ്റ്റാര്‍ പദവിയുള്ള പതിനൊന്നും ബാറുകളാണ് ജില്ലയില്‍ തുറന്ന് പ്രവര്‍ത്തിക്കുക. ഇപ്പോള്‍ 23 ബിയര്‍, വൈന്‍ പാര്‍ലറുകളാണ് ജില്ലയിലുള്ളത്. ഇതില്‍ ആറെണ്ണത്തിന് സ്റ്റാര്‍ പദവികളില്ല. ദേശീയ പാതയുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയിലായതിനെ തുടര്‍ന്ന് ആറ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ നേരത്തെ പൂട്ടിയിരുന്നു. ഇവക്ക് വളഞ്ഞ വഴിയില്‍ പ്രവേശനകവാടം നിര്‍മ്മക്കാന്‍ ഒരുവിധത്തിലും കഴിയുകയില്ല. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിച്ച പല ബിയര്‍, വൈന്‍ പാര്‍ലറുകളിലും വളഞ്ഞ വഴിയാണ് ഉള്ളത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം പാര്ലറുകളിലേക്കുള്ള വഴികള്‍ അടച്ച് 500 മീറ്റര്‍ ദൈര്‍ഘ്യത്തിന് മുകളില്‍ താല്‍ക്കാലിക റോഡുകളുണ്ടാക്കിയാണ് ചിലത് പ്രവര്‍ത്തിക്കുന്നത്. ബിവറേജ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റേതുമായി 12 ഔട്ട്ലെറ്റുകളാണ് ജില്ലയിലുള്ളത്. നേരത്തെ ഇത് 15 എണ്ണമുണ്ടായിരുന്നു. ഇതില്‍ മൂന്നെണ്ണം പുതിയ നിയമപ്രകാരം മറ്റ് സ്ഥലങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: