ന്യൂദല്‍ഹി: പാക് ചാര സംഘടന ഐഎസ്ഐ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സി. ജമ്മുകശ്മീരിലെ കത്തുവ പഞ്ചാബിലെ ഗുരുദാസ്പുര്‍, പത്താന്‍കോട് തുടങ്ങിയ സ്ഥലങ്ങളില്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ ആക്രമണം നടത്താനാണ് പദ്ധതി.
ഇതിനായി പഞ്ചാബിലെ ബംതാല് സെക്ടറിലൂടെ നാല് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയെന്നു രഹസ്യന്വേഷണ വിഭാഗം അറിയിച്ചു.
ആയുധങ്ങള്‍ക്കും സ്ഫോടക വസ്തുകള്‍ക്കും വേണ്ടി ഭീകരര്‍ ഇന്ത്യയില്‍ കാത്തിരിക്കുകായണ്. ഭീകരര്‍ക്ക് ആയുധം കൈമാറുന്നതിനായി മയക്കുമരുന്നു കള്ളകടത്തുകാരുമായ ഐഎസ്ഐ ധാരണയുണ്ടാക്കിയതായും അന്വേഷണ സംഘം അറിയിച്ചു.
ഇതുസംബന്ധിച്ച രേഖകള്‍ പഞ്ചാബ്, ജമ്മുകശ്മീര്‍ സര്‍ക്കാരുകള്‍ രഹസ്യാന്വേഷണ വിഭാഗം കൈമാറി. ഇതേതുര്‍ന്നു സംസ്ഥാനങ്ങള്‍ക്ക് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കി.
അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ 2016ജനുവരി 2ന് പഠാന്‍കോട്ടിലെ വ്യോമതാവളം ആക്രമിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഏഴ് സുരക്ഷ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ജെയ്ഷെ മുഹമ്മദിനും ഐഎസ്ഐക്കും പങ്കുള്ളതായി ഇന്ത്യ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: