ന്യൂദല്‍ഹി: ഇന്ത്യന്‍ നഗരങ്ങളില്‍ ശൈശവവിവാഹംവര്ദ്ധിച്ചു വരുന്നതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. 13 സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ ഇപ്പോഴും ഇത്തരത്തിലുളള വിവാഹം നടക്കുന്നുണ്ടെന്ന് കമ്മിഷന് സംഘടിപ്പിച്ച സെന്‍സസില്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ വിവാഹം നടക്കുന്നത് മഹാരാഷ്ട്രയിലാണ്. 2001-നും 2011-നുമിടയിലുളള കണക്കാണിത്.
ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള രാജസ്ഥാനില്‍ 10-17 വയസ് പ്രായത്തില്‍ പെണ്‍കുട്ടികളും, 10-20 വയസിനുളളില്‍ ആണ്‍കുട്ടികളും വിവാഹിതരാകുന്നുണ്ട്. രാജസ്ഥാനില്‍, പെണ്‍കുട്ടികളില്‍ 8.3% പേരും 10 നും 17 നും ഇടയിലും, 8.6% ആണ്‍കുട്ടികള്‍ 10 മുതല്‍ 20 വയസിനിടയിലും വിവാഹിതരാകുന്നുണ്ടെന്നാണ് കണക്ക്.
ഇന്ത്യയില്‍ വിവാഹത്തിനുള്ള നിയമപരമായ പ്രായം സ്ത്രീകള്‍ക്ക് 18ഉം, പുരുഷന്മാര്ക്ക് 21 വയസുമാണ്. നഗരങ്ങളില്‍ ബാലവിവാഹം വര്‍ദ്ധിച്ചു വരുന്നതായി സെന്‍സസ് വ്യക്തമാക്കുന്നുവെന്ന് യംഗ് ലൈവ്സ് ഇന്ത്യ ഡയറക്ടര്‍ രേണു സിംഗ് പറഞ്ഞു. എന്നാല്‍ സെന്‍സസില്‍ 10 വയസിന് താഴെയുളള കുട്ടികളുടെ വിവാഹം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇവര്‍ സൂചിപ്പിച്ചു.
മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം അഞ്ച് മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളുടെ വിവാഹം 21 മടങ്ങായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: