ന്യൂദല്‍ഹി: ജൂലായ് ഒന്നു മുതല്‍ രാജ്യത്ത് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുത്താന്‍ അവസരമൊരുക്കിയതിന് കേന്ദ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എല്ലാ രാഷ്ട്രീയകക്ഷികളെയും നന്ദി അറിയിച്ചു. രാഷ്ട്രീയകക്ഷികളുടെ അധ്യക്ഷന്മാര്ക്കയച്ച കത്തില്‍ ചരക്ക് സേവന നികുതി നിയമം 25 സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയതായി പറയുന്നു.
എട്ട് മാസത്തിനിടെ ജിഎസ്ടി കൗണ്‍സില്‍ 15 തവണ യോഗം ചേര്‍ന്നാണ് എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള അന്തിമ നികുതി നിരക്ക് നിശ്ചയിച്ചതെന്നും വ്യക്തമാക്കി. ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ വ്യാപാര വ്യവസായ മേഖലകള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അവ പരിഹരിക്കുന്നതിന് ജന പ്രതിനിധികള്‍ സദ്ധരായിരിക്കണമെന്ന് ജയ്റ്റ്ലി പറഞ്ഞു.
ഇതിനായി പ്രത്യേക ശില്‍പ്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും ഇതിനായി കേന്ദ്ര റവന്യൂ സെക്രട്ടറിയുടെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും ജയ്റ്റ്ലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: