ന്യൂദല്‍ഹി: പ്രസവ സമയത്ത് ഗുരുതരമായ വീഴ്ച വരുത്തിയ ദല്‍ഹി ശ്രീ ജീവന് ആശുപത്രി 30 ലക്ഷം നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ തര്‍ക്ക പരിഹാരക്കോടതി വിധിച്ചു. പ്രസവം ഫാര്മസിസ്റ്റിനെക്കൊണ്ട് എടുപ്പിച്ചതും വയറ്റിനുള്ളില്‍ സൂചി മറന്നുവച്ച് തുന്നിക്കെട്ടിയതുമാണ് കാരണം. ഡോക്ടറാണ് പ്രസവമെടുത്തതെന്ന് വരുത്താന്‍ ആശുപത്രിഅധികൃതര്‍ രേഖ ചമച്ചതായും ഉപഭോക്തൃ കോടതി കണ്ടെത്തി.
2009 സപ്തംബര്‍ 15നാണ് സംഭവം. യുവതിയെ പരിചരിച്ചതും പ്രസവം എടുത്തതും ഫാര്‍മസിസ്റ്റായിരുന്നു. മാസം രണ്ടു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഡോക്ടര്‍ ഉണ്ടായിട്ടും അധികൃതര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. പ്രസവേശഷം മുറിവ് തുന്നിക്കെട്ടിയപ്പോള്‍ വളഞ്ഞ സൂചി ഗര്‍ഭപാത്രത്തില്‍ അകപ്പെടുകയും ചെയ്തു.
അമിതമായ രക്തസ്രാവമുണ്ടായപ്പോള്‍. ബന്ധുക്കളുടെ പരാതിപ്പെട്ടു. എക്സ്റോ എടുത്തപ്പോഴാണ് ഗര്‍ഭപാത്രത്തില്‍ സൂചി കണ്ടത്. വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് അതു പുറത്തെടുത്തത്. യുവതിയും ബന്ധുക്കളും ആശുപത്രിക്കെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാരക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: