അമ്പലപ്പുഴ: കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക പനി വാര്‍ഡുകള്‍ ആരംഭിച്ചു.
സ്തീകള്‍, പുരുഷന്മാര്, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്കായി നാലു വിഭാഗങ്ങളിലായി 30 കിടക്കകളോടെയാണ് പ്രത്യേക വാര്‍ഡുകള്‍ ആരംഭിച്ചത്. ആവശ്യത്തിന് മരുന്നുകളും കൊതുകുവലകളും വാര്‍ഡുകളില്‍ ലഭ്യമാക്കിയെന്ന് സൂപ്രണ്ട് ഡോ. ആര്.വി. രാംലാല്‍ പറഞ്ഞു.
വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിയോഗിച്ച ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് വാര്‍ഡുകളും ആശുപത്രി പരിസരവും ശുചീകരിക്കുന്നുണ്ട്. ചികിത്സയ്ക്കായി ആവശ്യത്തിന് ഡോക്ടര്‍മാരെയും നിയോഗിച്ചു. കൊല്ലം, എറണാകുളം, പത്തനംതിട്ട, ജില്ലകളില്‍ നിന്നും ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്ക് പ്രദേശങ്ങളില്‍ നിന്നുമാണ് പനിക്ക് ചികിത്സ തേടി കൂടുതല്‍ പേര് എത്തുന്നത്.
ഗര്‍ഭിണികളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കി. ഡെങ്കിപ്പനി ബാധിച്ച് എട്ടുപേരെയും എച്ച് വണ്‍ എന്‍വണ്‍ ബാധിച്ച് ഒരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തിയ ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. പനിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ജാഗ്രത വേണം
ആലപ്പുഴ: എലിപ്പനിക്കതിരെ ജാഗ്രത വേണം.
ലക്ഷണങ്ങള്‍:- പനി, പേശിവേദന, തലവേദന, കണ്ണുകള്‍ക്ക് ചുവപ്പുനിറം, ഛര്‍ദ്ദി, മൂത്രത്തിന്റെ അളവ് കുറയുക
സാദ്ധ്യതയേറിയവര്:- തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, മീന്‍ പിടിക്കാനിറങ്ങുന്നവര്, മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍, മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍.
പ്രതിരോധ മരുന്ന്: – ഡോക്സിസൈക്ലിന്‍. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രതിരോധമരുന്ന് നിര്‍ബന്ധമായും കഴിക്കണം.
മുന്‍കരുതല്‍:- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. സ്വയംചികില്‍സ നടത്തരുത്. പനികണ്ടാല് ഉടന്‍ ചികില്‍സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: