കോട്ടയം: മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് കെ.എം. മാണിയെ ക്ഷണിച്ചിരുന്നുവെന്നത് തെറ്റായ പ്രചരണമെന്ന് പി.സി ജോര്‍ജ്ജ്. മാണി ഇപ്പോള്‍ വഴിയാധാരമാണ്. സിപിഎമ്മിന്റെ രണ്ടു മുതിര്‍ന്ന നേതാക്കള്‍ മാണിയെ വീട്ടില്‍ചെന്നു കണ്ടു എന്നത് സത്യമാണ്. എന്നാല്‍ മുഖ്യമന്ത്രിപദമൊന്നുംവാഗ്ദാനം ചെയ്തിരുന്നില്ല, അദ്ദേഹം പത്രസമ്മേ ളനത്തില്‍ പറഞ്ഞു.
ഇടതു സര്‍ക്കാരിന്റെ മദ്യനയം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ല. ജനങ്ങള്‍ക്ക് ഉപദ്രവം ചെയ്യുന്നതല്ല പുതിയ നയം. മദ്യനയത്തില്‍ ക്രിസ്തീയ സഭയുടെ എതിര്‍പ്പ് വാചകത്തിലെ ഉള്ളുവെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. വിഴിഞ്ഞം പദ്ധതി പിണറായിയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് നടത്തിയ കൊള്ളയാണെന്ന് ജോര്‍ജ് ആരോപിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് കൊല്ലത്തെ മീറ്റര്‍ കമ്പനിയെ തഴഞ്ഞ് സര്‍ക്കാര്‍ സ്വകാര്യകമ്പനിക്ക് നല്കിയ ടെന്ഡറുകളെന്ന് ജോര്‍ജ്ജ് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: