കൊച്ചി: തടവുകാര്‍ക്ക് ശിക്ഷായിളവു നല്‍കുന്നതിനെതിരെ തൃശൂര്‍ സ്വദേശി പിഡി ജോസഫ് നല്കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി ജൂണ്‍ 19 ന് പരിഗണിക്കാന്‍ മാറ്റി.
തടവുകാര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ശിക്ഷായിളവു നല്‍കുന്നതെന്നും ഇവരെ കൂട്ടത്തോടെ വിട്ടയക്കുന്നില്ലെന്നും വ്യക്തമാക്കി ഹര്‍ജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
എന്നാല്‍ ഇതില്‍ വ്യക്തതയില്ലെന്ന് ഇന്നലെ ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് മറുപടി സത്യവാങ്മൂലം നല്കാന് സമയം നല്‍കിയാണ് ഹര്‍ജി മാറ്റിയത്. നല്ലനടപ്പു പരിഗണിച്ച് 39 പേര്‍ക്ക് ശിക്ഷായിളവു നല്കാന് ജയില്‍ ഉപദേശക സമിതി നിര്‍ദേശിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരില്‍ കണ്ണൂരില്‍ നിന്നുള്ളവരാണ് ഏറെയും.
ഇവരുടെ വിശദമായ വിവരങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയില്ലെന്നും ഇവര്‍ എന്തു കുറ്റം ചെയ്തവരാണെന്നോ എത്ര വര്‍ഷം ശിക്ഷ അനുഭവിച്ചെന്നോ പറഞ്ഞില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: