തൃശൂര്‍: ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ തലയെണ്ണല്‍ പൂര്‍ത്തിയായി. മൊത്തം 3,75,697 വിദ്യാര്‍ത്ഥികളാണ് ജില്ലയിലുള്ളത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 59,101 വിദ്യാര്‍ത്ഥികളും, എയ്ഡഡ് വിഭാഗത്തില്‍ 2,15,983 വിദ്യാര്‍ത്ഥികളും, അണ് എയ്ഡഡ് സ്കൂളുകളില്‍ 40,613 വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പഠനം നടത്തുന്നത്. സര്‍ക്കാര്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ എണ്ണം 4,595 ആണ്.
ആറാം പ്രവൃത്തി ദിവസമായ വ്യാഴാഴ്ചയായിരുന്നു കണക്കെടുപ്പ് നടത്തേണ്ടിയിരുന്നതെങ്കിലും സെവര്‍ തകരാറിലായതു മൂലം ഒരു ദിവസം വൈകി ഇന്നലെയാണ് കണക്കെടുപ്പ് നടന്നത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ തലയെണ്ണലാണ് നടന്നത്.
ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ വി്ദ്യാര്ത്ഥികളുടെ എണ്ണം കൂടിയതായാണ് കണക്കെടുപ്പ് സൂചിപ്പിക്കുന്നത്. അതേസമയം അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര സിലബസില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കേരള സിലബസിലേക്ക് മാറിയത് പൊതു വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തിന് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
പൊതുവിദ്യാലയങ്ങളിലെ ഒന്നു മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണം സ്കൂളുകള്‍ വഴിയാണ് നല്‍കിയും. 4 മുതല്‍ 9 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂണിഫോമിനുള്ള 800 രൂപ ഓരോ സ്കൂളുകളിലെയും ഹെഡ്മാസ്റ്റര്‍മാരുടെ അക്കൗണ്ടിലേക്ക് നല്‍കിയും കൂടടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്ഷാനാണ് വിദ്യാഭ്യാസ അധികൃതരുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: