വാകത്താനം: മോഷ്ടാക്കളുടെ ഇഷ്ട ഭൂമികയായി വാകത്താനം മേഖല മാറുന്നു. ഞാലിയാകുഴി ടൗണില്‍ സ്ഥിതി ചെയ്യുന്ന എസ്എന്‍ഡിപി ക്ഷേത്രത്തിലും മറ്റൊരു കടയിലുമാണ് ഇന്നലെ മോഷണം നടന്നത്. ക്ഷേത്രഭണ്ഡാരം കുത്തിതുറന്ന് എകദേശം 5000 രൂപായോളം കവര്‍ന്നു.
ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന കടയില്‍ നിന്നും വ്യാപാര അവശ്യത്തിനായി കരുതി വച്ചിരുന്ന സിഗരറ്റും മറ്റ് സാധനങ്ങളുമാണ് മോഷ്ടിച്ചത്. ഒരു മാസം മുമ്പാണ് പട്ടാപ്പകല്‍ ഇലക്ട്രിക്കല്‍ ഷോപ്പിലും പാത്രക്കടയിലും മോഷണം നടന്നത് . സര്‍വ്വീസ് സ്റ്റേഷനില്‍ നിന്നും കാര്‍ മോഷണം പോയി എങ്കിലും തിരുവല്ലാ ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസിന്റെ അനാസ്ഥയാണ് തുടര്‍ മോഷണങ്ങള്‍ക്ക് പരമ്പരകള്‍ക്ക് അവസരമൊരുക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി വാകത്താനത്തും പരിസര പ്രദേശങ്ങളിലും നടക്കുന്ന മോഷണങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ പോലീസ് പേട്രോളിംഗ് ശക്തമാക്കണമെന്നും ഞാലിയാകുഴി ടൗണില്‍ രാത്രികാലത്ത് പോലീസ് ഡ്യൂട്ടി എര്‍പ്പെടുത്തണമെന്നും ബിജെപി നേതാവ് അനില്‍കുമാര്‍ മുള്ളനളയ്ക്കല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: