തൃശൂര്‍: പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നുവെന്ന് പട്ടികജാതി വര്‍ഗ ഗോത്രവര്‍ഗ കമ്മീഷന് ജസ്റ്റിസ് പി.എന്‍.വിജയകുമാര്‍. തൃശൂരില്‍ അദാലത്തിലാണ് കമ്മീഷന്റെ വിലയിരുത്തല്‍.
അഞ്ചര വര്‍ഷത്തിനുള്ളില്‍ കമ്മീഷന് മുന്നിലെത്തിയത് 18,000 പരാതികളാണ്. ഇതില്‍ 12,000 പരാതികളിലും തീര്‍പ്പുണ്ടാക്കാനായി. വര്‍ധിച്ചുവരുന്ന പരാതികള്‍,
പട്ടികജാതി വിഭാഗങ്ങള്‍ അഞ്ചില്‍ കൂടുതല്‍ വീടുകളുള്ള ഭാഗത്തെ പ്രത്യേക സങ്കേതമായി പരിഗണിച്ച് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് വഴിയുണ്ടാക്കണമെന്ന് ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്തിനടുത്ത് പട്ടികജാതി കോളനിയിലേക്കുള്ള വഴി ഇല്ലാതായെന്ന പരാതി പരിഗണിച്ച് കമ്മീഷന് വ്യക്തമാക്കി.
എസ്.എസി, എസ്.ടി വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയംഗമായ പി.ആര്.പ്രഭാകരനെ മുന്‍ വൈരാഗ്യത്തില്‍ 2015 ജൂണില്‍ നെടുപുഴ പൊലീസ് എസ്.ഐ ശെല്‍വരാജ് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍, ശെല്‍വരാജിനെതിരെ വകുപ്പുതല അന്വേഷണത്തിന് കമ്മീഷന് ഉത്തരവിട്ടു.
വിയ്യൂര്‍ ജയിലില്‍ തടവുകാരനായിരുന്ന ബിജു, കട്ടപ്പന സി.ഐ തന്നെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് കാണിച്ച് സൂപ്രണ്ട് മുഖേന നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് നടപടികള്‍ അവസാനിപ്പിച്ചു. ജയിലില്‍ നിന്നും മോചിതനായിട്ടും നിരവധി മോഷണക്കേസുകളിലും മറ്റും ബിജുവിന്റെ വിരലടയാളം കണ്ടെത്തിയിരുന്നു. ജയില്‍ മോചിതനായിരുന്ന ബിജുവിനെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 28 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
12 പരാതികള്‍ തീര്‍പ്പാക്കി.വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനും തുടര്‍ നടപടികള്‍ക്കുമായി മറ്റ് പരാതികള്‍ മാറ്റി. പുതിയ 10 പരാതികള്‍ ഫയലില്‍ സ്വീകരിച്ചു.
ആര്.ഡി.ഒ അജീഷ്, സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.കെ.രവീന്ദ്രന്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: