കുന്നംകുളം: അക്കിക്കാവ് പന്നിത്തടം റോഡില്‍ വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു പണം തട്ടി.
ചിറമനേങ്ങാട് നടുവട്ടം സ്റ്റോപ്പിന് സമീപം കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.
എം.ആര്.എസ് സ്റ്റോഴ്സ് ഉടമയും ചിറമനേങ്ങാട് ശാന്തിനഗറിലെ താമസക്കാരനുമായ മൂര്‍ത്താട്ടില്‍ രാമന്‍കുട്ടിയുടെ 37,000 രൂപയാണ് മോഷ്ടാവ് തട്ടിയെടുത്ത്.
രാത്രി 9 മണിയോടെ കടയടച്ച് വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടയില്‍ എതിരെ നടന്ന് വന്നിരുന്ന മോഷ്ടാവ് മണലില്‍ കലര്‍ത്തിയ മുളക്പൊടി രാമന്‍കുട്ടിയുടെ കണ്ണിലേക്ക് എറിയുകയായിരുന്നു. മദ്യപിച്ചത് പോലെ അഭിനയിച്ച് റോഡിലൂടെ ബൈക്കിന് മുന്നിലേക്ക് വന്ന മോഷ്ടാവ് വണ്ടിയുടെ വേഗത കുറച്ച തക്കം നോക്കിയാണ് മുളകുപൊടിയെറിഞ്ഞത്.
ബൈക്കില്‍ നിന്ന് താഴെ വീണ രാമന്‍കുട്ടിയുടെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന്കളയുകയായിരുന്നു. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയും ബാഗിലുണ്ടായിരുന്നുവെന്ന് കുന്നംകുളം സി.ഐ.രാജേഷ് കെ.മേനോന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: