പാലാ: ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോയ ബിജെപി പ്രവര്‍ത്തകരെ കുടക്കച്ചിറയില്‍ പ്രകടനമായെത്തിയ അക്രമിസംഘം ബൈക്ക തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു. കൊടികെട്ടിയ കുറുവടിയും മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.
തലക്ക് ഗുരുതര പരിക്കേറ്റ ബിജെപി കരൂര്‍ പഞ്ചായത്ത് ബൂത്ത് തല ഭാരവാഹികളായ സുരേഷ് കെ.പി, രാജേഷ് പി.എസ്, അജയ് പി, ബിനു കെ.ആര്, എന്നിവരെ പാലാ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഴവൂര്‍ കുടക്കച്ചിറക്ക് പാറമടക്ക് സമീപത്തായിരുന്ന സംഭവം. പോലീസ് നോക്കി നില്‍ക്കെയാണ് സിപിഎം അക്രമം അഴിച്ചു വിട്ടതെന്നാണ് ആരോപണം. കുടക്കച്ചിറ ആദിനാരായണക്ഷേത്രത്തില് ദീപാരാധന തൊഴുത് രണ്ട് ബൈക്കുകളിലായി സഞ്ചരിച്ചിരുന്നവരാണ് സിപിഎം നരവേട്ടക്കിരയായത്. പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെത്തിയവരാണ് ആക്രമിച്ചത്. പ്രദേശത്ത് ബിജെപി സ്ഥാപിച്ചിരുന്ന മുഴുവന്‍ കൊടിമരങ്ങളും പിഴുതു മാറ്റി കൊലവിളിയുമായായിരുന്നു പ്രകടനം. പുറത്തുനിന്ന് ഇറക്കിയ ഗുണ്ടാസംഘമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം നടത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി, നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട്, ജന.സെക്രട്ടറി ജി.രണ്‍ജിത്ത് എന്നിവര്‍ ആശുപത്രിയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. കുടക്കച്ചിറയിലും സമീപപ്രദേശങ്ങളിലും നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണ് സിപിഎം അക്രമത്തിന് പിന്നിലെന്ന് എന്‍. ഹരി പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കുടക്കച്ചിറയില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജില്ലാ ജന.സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: