കൊച്ചി: എന്‍ഡിഎഫ് പ്രവര്ത്തകന് മുഹമ്മദ് ഫസല്‍ വധക്കേസ് പുനരന്വേഷിക്കാനാവില്ലെന്ന് സിബിഐ. കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാനാണ് പുനരന്വേഷണ ആവശ്യമെന്ന് സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് അന്തിമ വിധി പറയാന്‍ ജൂണ്‍ 15 ലേക്ക് മാറ്റി.
മറ്റൊരു കേസില്‍ പോലീസ് പ്രതിയാക്കിയ സുബീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുറ്റ സമ്മത മൊഴി കേരള പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കണമെന്ന് ഫസലിന്റെ സഹോദരന് സത്താര്‍ ഹര്‍ജി സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. എന്നാല്‍, സുബീഷ് സ്വമേധയാ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും പോലീസ് മര്‍ദ്ദിച്ച് മൊഴി ഉണ്ടാക്കുകയായിരുന്നെന്ന് തെളിവുണ്ടെന്നും അതിനാല്‍ മൊഴി വിശ്വാസയോഗ്യമല്ലെന്നും സിബിഐ വാദിച്ചിരുന്നു.
സുബീഷിന്റെ മൊഴി ഹാജരാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. സിബിഐ കൂടുതല്‍ സമയം ചോദിച്ചു.
എന്നാല്‍ കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും വേണ്ടി ഹാജരായ അഭിഭാഷകന് മൊഴി കോടതിയില്‍ ഹാജരാക്കി. വിവരാവകാശ നിയമപ്രകാരം ലഭിച്ചതെന്നായിരുന്നു വിശദീകരണം. ഈ മൊഴിയും തെളിവും കോടതി സ്വീകരിച്ചിട്ടില്ല.
അതേ സമയം, ഈ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രവും അന്തിമ റിപ്പോര്‍ട്ടും നല്‍കിയതാണെന്നും ഇനി പുനരന്വേഷണം സാധ്യമല്ലെന്നും സിബിഐ അഭിഭാഷകന് നിലപാടു വ്യക്തമാക്കി.
ഹര്‍ജിക്കാരനായ സത്താര്‍ കൊല്ലപ്പെട്ട ഫസലിന്റെ സഹോദരനാണെങ്കിലും സിപിഎം അനുഭാവിയാണ്. ഇയാള്‍ സിപിഎം നേതാക്കളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനുമാണ് പുനരന്വേഷണ ഹര്‍ജി നല്‍കിയിരിക്കുന്നത്, സിബിഐ പറഞ്ഞു. വാദങ്ങള്‍ കേട്ട കോടതി, കേസ് അന്തിമ വിധി പറയാന്‍ ജൂണ്‍ 15 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: