കല്‍പ്പറ്റ: ഇരുപത് ദിവസം മുമ്പ് തെരുവ് നായയുടെ കടിയേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചു.വയനാട് പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തോക്കമ്പേല്‍ ബിനോയിയുടെ ഭാര്യ റിന്‍സി എന്ന റൂബി (30)യാണ് മരിച്ചത്.
കഴിഞ്ഞ 18 നാണ് റിന്‍സി ഉള്‍പ്പെടെ അഞ്ച് പേരെ തെരുവ് നായ കടിച്ചത്. എല്ലാവരും മാനന്തവാടി ജില്ല ആശുപത്രിയില്‍ നിന്ന് ചികിത്സ തേടി. പേവിഷബാധക്കെതിരെ കുത്തിവെയ്പ്പ് എടുത്തെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ വിറയലും പനിയും ആരംഭിക്കുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്നും കോഴിക്കോടേക്ക് റഫര്‍ ചെയ്തു.
പേവിഷബാധ ഏറ്റതാണെന്നും ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു. റൂബിയ്ക്ക് ഒന്നരവയസ്സുള്ള മകനുണ്ട്. റൂബിയോടൊപ്പം നായയുടെ കടിയേറ്റ മറ്റ് നാല് പേരായ കല്ലാച്ചി ഉസ്മാന്റെ മകന് സല്മാന് (3), കളത്തുപാറ അനുശ്രീ (16), മറിയം (50), ഉസാമ (17) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: