ലണ്ടന്‍: ശ്രീലങ്കന്‍ ബാറ്റസ്മാന്മരുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് തോല്‍വി സമ്മാനിച്ചതെന്ന് ക്യാപറ്റന് വിരാട് കോഹ്ലി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു കോഹ്ലി. വിജയിക്കാനാവശ്യമായി റണ്‍സ് നേടിയിരുന്നു. ബൗളര്‍മാരും നന്നായി പന്തെറിഞ്ഞു.
എന്നാല്‍ ശ്രീലങ്കന്‍ ബാറ്റസ്മാന്മാര് ഭംഗിയായി കളിച്ചു. വിജയത്തിനുളള ക്രെഡിറ്റ് അവര്‍ക്ക് നല്കുന്നു. ഞങ്ങള്‍ അജയ്യരല്ലെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യന്‍ ബൗ്ളര്മാര് മോശമായില്ലെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ കാര്യങ്ങള്‍ ഭംഗിയായി നടപ്പിലാക്കാനായില്ലെന്ന് കോഹ്ലി വ്യക്തമാക്കി.
ശ്രീലങ്കയോട് തോറ്റതോടെ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയുമായുളള ഞായറാഴ്ചത്തെ മത്സരം നിര്‍ണായകമായി. ഈ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയുടെ സെമി പ്രവേശം സാധ്യമാകൂ. അല്ലെങ്കില്‍ മഴകാരണം കളി ഉപേക്ഷിച്ച് പോയിന്റ് പങ്കുവെക്കണം. നിലവിലെ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയാണ് ഗ്രൂപ്പില്‍ മുന്നില്‍. ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാ ടീമുകള്‍ക്കും രണ്ടു പോയിന്റു വീതമുളളതിനാല് ശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാവര്ക്കും നിര്‍ണായകമാണെന്ന് കോഹ്ലി പറഞ്ഞു.
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ശ്രീലങ്കന്‍ യുവനിരയോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 7 വിക്കറ്റിനായിരുന്നു പരാജയം. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റിന് 321 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 8 പന്തുകള്‍ ബാക്കിനില്‍ക്കേ വെറും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 322 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
വിജയത്തോടെ ശ്രീലങ്കയും സെമി പ്രതീക്ഷ നിലനിര്‍ത്തി. ഗുണതിലകെ (76), കുശാല്‍ മെന്‍ഡിസ് (89), ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് (52 നോട്ടൗട്ട്), കുശല്‍ പെരേര (47), ഗുണരത്നെ (34 നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനമാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്. അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാല്‍ ശ്രീലങ്കക്ക് സെമിയില്‍ കടക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: