കൊച്ചി: ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാലിന് നേരെ ഡിവൈഎഫ്ഐ, ഇസ്ലാമിക് ഗുണ്ടാസംഘങ്ങളുടെ വധശ്രമം. രക്ഷപ്പെട്ട് അഭയം തേടിയ പോലീസ് സ്റ്റേഷനില്‍ അക്രമികള്‍ എത്തി ഭീഷണി മുഴക്കി.
വ്യാഴാഴ്ച വൈകിട്ട് വടുതലയില്‍ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം ബിജെപിയുടെ കൊടികളും മറ്റും വ്യാപകമായി നശിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ രാജഗോപാലും, വൈസ് പ്രസിഡന്റ് അബിജു സുരേഷും സ്ഥലത്തെത്തിയിരുന്നു. പിന്നീട് വടുതല ഗേറ്റ് മുതല്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ നാല് ബൈക്കുകളിലായി എട്ടോളം പേര് മാരകായുധങ്ങളുമായി പിന്തുടര്ന്നു. അക്രമിക്കളിലൊരാള് വെട്ടാന്‍ വരുന്നത് കണ്ട ബിജെപി നേതാക്കള്‍ കച്ചേരിപ്പടി വനിത പോലീസ് സ്റ്റേഷനില്‍ അഭയം തേടി. തുടര്‍ന്ന് സ്റ്റേഷനകത്ത് കയറിയ അക്രമികള്‍ ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊലവിളി നടത്തുകയും ചെയ്തു.
സ്റ്റേഷന്റെ ഗ്രില്ല് അടച്ചതിനാലാണ് നേതാക്കള്‍ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് വനിത പോലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തിയ സംഘം രണ്ട് മണിക്കൂറോളം സ്റ്റേഷന് പരിസരം ഉപരോധിച്ച ശേഷമാണ് മടങ്ങിയത്. മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനോടു കൈക്കൊണ്ട നിഷ്ക്രിയ നിലപാടാണ് പോലീസ് ഇവിടെയും സ്വീകരിച്ചത്.
ദല്‍ഹിയില്‍ സീതാറാം യെച്ചൂരിക്കെതിരേ നടന്ന പ്രതിഷേധത്തോടുള്ള പ്രതികരണമായാണ് വടുതലയില്‍ ഡിവൈഎഫ്ഐ പ്രകടനം നടത്തിയത്.
പ്രകടനത്തിനിടെയാണ് ബിജെപിയുടെ കൊടിമരങ്ങള്‍ നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയും അതേ സ്ഥലത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനെയാണ് വടുതല, പച്ചാളം ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക ഗുണ്ടാ സംഘം ആക്രമണം നടത്തിയത്.
ബിജെപി പ്രവര്‍ത്തകനായ അനില്‍ ഉള്‍പ്പടെയുള്ള അഞ്ച് പ്രവര്‍ത്തകരെ ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. ഇതിനിടയില്‍ ക്വട്ടേഷന്‍ നേതാവും, ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ ജിനീഷിന് കുത്തേറ്റിരുന്നു. ഡിവൈഎഫ്ഐക്കുള്ളിലെ ചേരിത്തിരിവിന്റെ ഭാഗമായാണ് കുത്തേറ്റതെന്ന സൂചനയുണ്ട്. എന്നാല്‍ സംഭവത്തില്‍ പരിക്കേറ്റ് ഐസിയുവില്‍ കഴിയുന്ന അനിലിനും, സ്ഥലത്തില്ലായിരുന്ന ബിജെപി പ്രവര്‍ത്തകരെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട രാജഗോപാലിന്റെ പേരിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. രാജഗോപാലിനെ ആക്രമിച്ചവര്‍ക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും സംഭവത്തില്‍ യാതൊരുവിധ നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല.
കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക ഗുണ്ടകളെന്ന് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: