കൊച്ചി: പ്രതിഫലം തരാതെ സംവിധായകനും നിര്‍മാതാവും പറ്റിച്ചെന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ഗൗരവ് മേനോന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ‘കോലുമിട്ടായി’ എന്ന ചിത്രത്തിന്റെ സംവിധായകന് അരുണ്‍ വിശ്വവും, നിര്‍മാതാവ് അഭിജിത് അശോകനും എതിരെയാണ് ആരോപണം.
സാറ്റ്ലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് അഭിനയിച്ചത്. മൂന്നു മാസ നിശ്ചയിച്ച ഷൂട്ടിങ് ആറു മാസംനീണ്ടു. പഠനം തടസപ്പെട്ടു. ഒന്ന് രണ്ട് സിനിമകളും ഒഴിവാക്കേണ്ടി വന്നു.
തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ഗൗരവ് പറഞ്ഞു. ഐജി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് നല്കിയ എഗ്രിമെന്റ് നിയമപരമായി നിലനില്‍ക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഗൗരവിന്റെ അമ്മ ജയ മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: