കൊല്ലം: മദ്യനയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം കേരളത്തില്‍ ബിജെപിക്കും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ഉണ്ടായിരിക്കുന്ന ജനരോഷം തിരിച്ചുവിടാനുള്ള ശ്രമമാണ് അക്രമങ്ങള്‍ക്കു പി്നില്‍. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് .കള്ളപ്രചാരണങ്ങള്‍ വഴി സിപിഎം അണികളെ നിയമലംഘകരും അക്രമികളുമായി മാറ്റിയിരിക്കുന്നു. കേരളമെങ്ങും സിപിഎം അഴിഞ്ഞാടുകയാണെന്ന് കുമ്മനം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ബിജെപി-ബിഎംഎസ് ഓഫീസുകളും കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നു. കേരളത്തിലെത്തിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിക്ക് നേരെ വരെ അക്രമത്തിന് പദ്ധതിയിട്ടു. യെച്ചൂരിയെ ആരും ആക്രമിച്ചിട്ടില്ല. ജനാധിപത്യപരമായി പ്രതിഷേധമറിയിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ അത് കേരളത്തിലെ ബിജെപിക്കാരെ ആക്രമിക്കാനുള്ള അവസരമായി മാറ്റുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ജനറല്‍ സെക്രട്ടറി ജി.ഗോപകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കൈയുംകെട്ടി നോക്കി നില്‍ക്കില്ല: ബിഎംഎസ്
കൊച്ചി: ബിഎംഎസ് കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിനും മസ്ദൂര്‍ ഭാരതി ഓഫീസിനും, ചേര്‍ത്തല മേഖലാ കമ്മറ്റി ഓഫീസിനും നേരെ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ എന്നിവര്‍ അപലപിച്ചു.
ദല്‍ഹിയിലുണ്ടായ സംഭവവികാസങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ബിഎംഎസിന്റെ ഓഫീസുകള്‍ക്കുനേരെ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അവരുടെ ജനാധിപത്യവിരുദ്ധ, തൊഴിലാളിവിരുദ്ധ, ഫാസിസ്റ്റ് മനോഭാവത്തെയാണ് കാണിക്കുന്നത്.
കോഴിക്കോട് ഹര്‍ത്താലിന്റെ മറവില്‍ സിപിഎം, സിഐടിയുക്കാര്‍ ബിഎംഎസ് ജില്ലാ കമ്മറ്റി ഓഫീസ് പാടേ തകര്‍ക്കുകയും ഓഫീസില്‍ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വരിസംഖ്യാ തുകയായ ഒന്നര ലക്ഷം രൂപ കൊള്ളയടിക്കുകയും ചെയ്തു.
ഭരണത്തിന്റെ തണലില്‍ പോലീസ് നോക്കിനില്‍ക്കെ നടത്തിയ ഈ അക്രമത്തെ അതീവ ഗൗരവതരമായാണ് കാണുന്നത്. ഇത് തുടര്‍ന്നാല്‍ പ്രതികരിക്കാന്‍ ബിഎംഎസ് മടിക്കില്ലെന്നും നേതാക്കള്‍ പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: