അഞ്ചല്‍: അഞ്ചല്‍ മേഖലയില്‍ സിപിഎം ഏകപക്ഷീയമായി നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് ജില്ലാകാര്യവാഹ് ആര്.ജയപ്രകാശ് ആവശ്യപ്പെട്ടു. അഞ്ചല്‍ കരുകോണ്‍ മേഖലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമം. ഓരോ ദിവസവും ഓരോ ഗ്രാമങ്ങള്‍ അക്രമിക്കപ്പെടുകയാണ്. ജനങ്ങള്‍ ഭീതിയിലാണ്. ജനങ്ങള്‍ക്ക് സൈ്വര്യമായി സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടാകണം. പോലീസ് സാന്നിദ്ധ്യത്തില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമുണ്ടാകുന്നത് അംഗീകരിക്കാനാവില്ല.
കരുകോണില്‍ സിപിഎം അക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ച പുനലൂര്‍ എസിപി ഗോകുല്‍ കാര്‍ത്തികേയനോട് ജയപ്രകാശ് പറഞ്ഞു. അക്രമികള്‍ക്കെതിരെ നടപടി എടുക്കാമെന്ന് എസിപി ഉറപ്പു നല്കി.
സംഘപരിവാര്‍ നേതാക്കളായ അഡ്വ.കാവടിയില്‍ വിനോദ്, സി.മോഹന്‍ലാല്‍, പുത്തയം ബിജു, ആര്.ദീപുരാജ്, എന്‍.വേണുഗോപാല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: