കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിനെ ഫസല്‍ കേസില്‍ പ്രതി ചേര്‍ക്കുവാനുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെയും കണ്ണൂരിലെ രണ്ട് ഡിവൈഎസ്പിമാരുടെയും ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന നീക്കമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയ വിരോധം മൂലം സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ ഒരു കൊലപാതകമായിരുന്നു ഫസല്‍ വധം. കൊടിയേരി ബാലകൃഷ്ണന് അഭ്യന്തരമന്ത്രിയായിരിക്കെ നടന്ന ഈ കൊലപാതകം അന്വേഷിച്ച പോലീസും െ്രെകംബ്രാഞ്ചും പിന്നീട് സിബിഐയും വരെ അന്വേഷിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ് യഥാര്‍ത്ഥ പ്രതികള്‍.
തലകീഴായി കെട്ടിതൂക്കുകയും കണ്ണില്‍ എരിവുള്ള ദ്രാവകം ഒഴിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതിന് ശേഷം പോലീസ് എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന മൊഴി സുബീഷിനെ വായിച്ചു കേള്‍പ്പിച്ച ശേഷം അതുപോലെ നിര്‍ബന്ധിപ്പിച്ച് പറയിപ്പിക്കുകയായിരുന്നു. നുണ പരിശോധന ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ നേരിടാന്‍ തയ്യാറാണെന്ന് സുബീഷ് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം നേതൃത്വം കാരായി രാജനേയും കാരായി ചന്ദ്രശേഖരനെയും കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ടി.പി.ചന്ദ്രശേഖരന് കേസ് അന്വേഷിക്കുന്നതിടയില്‍ ടി.കെ.രജീഷ് നല്കിയ മൊഴിയില്‍ പറയുന്നത് കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ ആദ്യം വെട്ടിയത് താനാണെന്നാണ്. രജീഷ് നല്കിയ മൊഴി എവിടെയാണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: