വൈക്കം: മഴകനത്തതോടെ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ട് ദുരിതത്തിലായി. മഴയ്ക്ക് മുമ്പായി ഒടകള്‍ ശുചീകരിച്ച് നിരോഴുക്ക് സുഗമമാക്കാതിരുതാണ് മിക്കയിടത്തേയും വെള്ളക്കെട്ടിന് കാരണമാകുത്.
മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ റോഡിന് ഇരു ഭാഗത്തും ഓടകള്‍ ശുചികരിക്കാത്തതിനാല് പെയ്ത്തു വെള്ളം റോഡില്‍ പരന്നൊഴുകുകയാണ്. കാല്‍നടക്കാരും വ്യാപാര സ്ഥാപനങ്ങളും വെള്ളക്കെട്ടുമൂലം വലിയ ദുരിതമാണ് അനുഭവിക്കുത്. വീതികുറഞ്ഞ റോഡില്‍ ഗതാഗത തിരക്കേറിയതിനാല്‍ വെള്ളക്കെട്ട് ഒഴിവാക്കി കടന്നു പോകാന്‍ വഴിയാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. പടിഞ്ഞാറെ നടയില്‍ കഴിഞ്ഞ ദിവസം കോരിവച്ച ഓട മാലിന്യം മഴയില്‍ കുതിര്‍ന്ന് വീണ്ടും ഓടയിലേക്ക്തന്നെ ഓഴികിയിറങ്ങി ഒഴുക്ക് തടസപ്പെടുന്ന സ്ഥിതിയാണ്. വൈക്കം സ്വകാര്യ ബസ്റ്റാന്റിന് തെക്ക് ഭാഗത്ത് ഓട ശൂചികരിക്കാത്തതിനാല് വെള്ളം തളംകെട്ടിയിരിക്കുകയാണ്. വലിയ കവലയ്ക്കും വൈപ്പിന്‍ പടിക്കുമിടയില്‍ ആധുനിക നിലവാരത്തില്‍ നിര്‍മ്മിച്ച റോഡിന്റെ വശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
ലക്ഷങ്ങള്‍ വിനിയോഗിച്ച് ഇവിടെ വെള്ളക്കെട്ട് മാറ്റാന്‍ പലതവണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഫലം കണ്ടില്ല. കൊച്ചു കവല വലിയ കവല റോഡിലും ഓടകള്‍ ശൂചികരിക്കാത്തത് വെള്ളക്കെട്ടിനിടയാക്കുകയാണ്. വെള്ളക്കെട്ട് ദുരിതമൊഴിവാക്കുതിന് അതികൃതര്‍ നടപടി സ്വീകരിക്കണന്നെ് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: