എരുമേലി: വൈദ്യുതി ലൈനിലും ട്രാന്‍സ്ഫോര്‍മറിലും കാട് വളര്‍ന്ന് കയറി ലൈനുകള്‍ മൂടി അപകടാവസ്ഥയിലായിട്ടും കെഎസ്ഇബി അധികൃതര്‍ അറിഞ്ഞില്ല. എരുമേലി പമ്പാവാലി പാതയിലെ കുട്ടപ്പായിപ്പടിയിലെ ട്രാന്‍സ്ഫോര്‍മറും, ഇതേ പാതയിലെ കണമല അട്ടിവളില് അരകിലോമീറ്ററോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുതി ലൈനുമാണ് കാടിനുളളിലായിരിക്കുന്നത്. നിരവധി തവണ കെഎസ്ഇബി ഓഫീസില്‍ വിവരം അറിയിച്ചിട്ടും കാട് വെട്ടിമാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. കുട്ടപ്പായിപ്പടിയിലെ ട്രാന്‍സ്ഫോര്‍മറിന് ചുറ്റും വളര്‍ന്ന കാട്ട്വളളികളില് നിന്ന് ചില യാത്രക്കാര്‍ക്ക് ഷോക്കേറ്റതായി നാട്ടുകാര്‍ പറയുന്നു. സമീപത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികള്‍ കടന്ന് പോകുന്നതും അപകടകരമായി കാട് വളര്‍ന്ന് നില്ക്കുന്ന ട്രാന്‍സ്ഫോര്‍മറിന് സമീപത്ത് കൂടിയാണ്.
കണമല അട്ടിവളവ് മുതലുളള ഭാഗത്തെ വൈദ്യുതി ലൈനിലേക്ക് കാടും വളളി പടര്‍പ്പും വളര്‍ന്ന് വൈദ്യുതി ലൈന്‍ കാടിനുളളിലായി. ഇത് ബസ്യാത്രക്കാര്‍ക്ക് പോലും അപകട ഭീഷണി ഉയര്‍ത്തുന്നു.ഇവിടെ പലപ്പോഴും ലൈനുകള്‍ കൂട്ടിമുട്ടി തീ ഉണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മഴക്കാലത്ത് നടക്കുന്ന ടച്ചിഗ്വെട്ട് പേരിന് മാത്രമാണ് അധികൃതര്‍ ചെയ്യുന്നത്. മേഖലയിലെ വൈദ്യുതി മുടക്കത്തിന് ഇത് കാരണമാകുന്നതായും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: