കാട്ടാക്കട: കിടപ്പാടം തട്ടിയെടുത്ത് തെരുവിലേക്കിറക്കിവിട്ട ദളിത് കുടുംബത്തെ സര്‍ക്കാര്‍ ചിത്രവധം ചെയ്യുകയാണെന്ന് മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സൂര്യ പ്രേം. കിള്ളി മേച്ചിറയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കാട്ടാക്കട വില്ലേജ് ഓഫീസ് പരിസരത്ത് അഭയം തേടിയിരിക്കുന്ന കുമാരിയെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഭരണസ്വാധീനം ഉപയോഗിച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി തട്ടിയെടുത്ത ഭൂമി തിരികെ നല്കാന് സര്‍ക്കാര്‍ ഉണര്‍ന്നേ മതിയാകുവെന്നു സൂര്യ ആവശ്യപ്പെട്ടു.
ദളിത് കുടുംബത്തിന് നീതി നിക്ഷേധിച്ചതില്‍ പ്രതിക്ഷേധിച്ച് മഹിളാ ഐക്യവേദി നാളെ കാട്ടാക്കട താലൂക്ക് ഓഫീസില്‍ ധര്‍ണ്ണ നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി ജില്ലാ രക്ഷാധികാരി നിര്‍മ്മലകുമാരി അമ്മ, പ്രസിഡന്റ അഡ്വ. സംഗീത, താലൂക്ക് പ്രസിഡന്റ് ഓമനകുമാരി, കള്ളിക്കാട് ബിജു, പൂഴനാട് വേണുഗോപാല്‍, അശോകന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: