ലക്നൗ: പതിനഞ്ചാമത് ഫെഡറേഷന് കപ്പ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ കേരളത്തിന് കനത്ത തിരിച്ചടി. 11 ഫൈനലുകള്‍ നടന്നതില്‍ ഒന്നില്‍ പോലും നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് മെഡല്‍ ലഭിച്ചില്ല.
പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ലിസ്ബത്ത് കരോലിന് ജോസഫ് 5.46 മീറ്റര്‍ ചാടി എട്ടാമതാണ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ഝാര്‍ഖണ്ഡിന്റെ പ്രിയങ്ക നിലവിലെ ദേശീയ മീറ്റ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി. 6.30 മീറ്റര്‍ ചാടിയാണ് പ്രിയങ്ക റെക്കോര്‍ഡോടെ പൊന്നണിഞ്ഞത്. 2002-ല്‍ മുംബൈയില്‍ വച്ച് രുത പട്കര്‍ സ്ഥാപിച്ച 6.25 മീറ്ററിന്റെ റെക്കോര്‍ഡാണ് പ്രിയങ്ക തിരുത്തിയത്.
മീറ്റിലെ വേഗതയേറിയ താരങ്ങളായി പെണ്‍കുട്ടികളില്‍ തെലങ്കാനയുടെ ജി. നിത്യയും ആണ്‍കുട്ടികളില്‍ ഹരിയാനയുടെ നുസ്റാത്തും തെരഞ്ഞെടുക്കപ്പെട്ടു. 10.88 സെക്കന്റിലാണ് നുസ്റാത്ത് വേഗമേറിയ താരമായത്. പെണ്‍കുട്ടികളില്‍ 12.19 സെക്കന്റിലാണ് ജി. നിത്യ ഫിനിഷ് ലൈന്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: