പാരീസ്: ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യ ഫൈനലില്‍ തന്നെ കിരീടം നേടി ലാത്വിയന്‍ സുന്ദരി യെലേന ഓസ്റ്റപെങ്കോ ചരിത്രം കുറിച്ചു. മൂന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഓസ്റ്റപെങ്കോയുടെ ചരിത്രനേട്ടം.
ഒരു മണിക്കൂറും 59 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ലാത്വിയന്‍ താരം റോളണ്ട് ഗാരോസില്‍ വിസ്മയം തീര്‍ത്തത്. സ്കോര്‍: 4-6, 6-4, 6-3. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് ഒാസ്റ്റപെങ്കോ ഉജ്ജ്വലമായി പൊരുതി മത്സരവും കിരീടും സ്വന്തമാക്കിയത്.
20 വര്‍ഷത്തിനുശേഷമാണ് ഒരു സീഡില്ലാ താരം ഗ്രാന്‍ഡ് സ്ലാമില്‍ കിരീടം നേടുന്നത്. ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തില്‍ 34 വര്‍ഷത്തിനുശേഷമാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: