കേളകം: കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് ഇന്നലെ വന്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. രാവിലെ മുതല്‍ ആയിരക്കണക്കിനു ഭക്തജനങ്ങളാണ് മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും അക്കരെ സന്നിധിയില്‍ എത്തിയത്. പടിഞ്ഞാറ്, കിഴക്ക് നടകളില്‍ ഭക്തജനങ്ങള്‍ മണിക്കൂറോളമാണ് ദര്‍ശനത്തിനായി ക്യൂ നിന്നത്. ക്യൂ ഇടബാവലിയും കഴിഞ്ഞതോടെ പോലീസുകാരടക്കമുള്ളവര് എത്തിയാണ് ഭക്തരെ നിയന്ത്രിച്ചത്. സന്നിധാനത്ത് ദേവസ്വം ഒരുക്കിയ ചൂടുവെള്ളം ഭക്തര്‍ക്ക് ആശ്വാസമായി. സേവാഭാരതിയുടെ നേതൃത്വത്തില്‍ ഇന്നലെ ആയിരക്കണക്കിന് ഭക്തര്‍ക്ക് അന്നദാനം നടത്തി. വിവിധ സംഘടകളുടെ ആഭിമുഖ്യത്തില്‍ ചുക്ക്കാപ്പി വിതരണവും ഉണ്ടായിരുന്നു. കനത്ത മഴയെ അതിജീവിച്ചാണ് ഭക്തര്‍ ദര്‍ശനത്തിനായി എത്തിയത്. അക്കരെ,ഇക്കരെ ക്ഷേത്ര പരിസരത്ത് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ എ.കുട്ടികൃഷ്ണന്, കേളകം എസ്ഐ ടി.വി പ്രദീഷ് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. വൈശാഖോത്സവത്തിലെ ആദ്യ ആരാധനയായ തിരുവോണ ആരാധന ബുധനാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: